ഒരു തേങ്ങക്ക് 60,000 രൂപ ! കിഴക്കന്‍ ആഫ്രിക്കന്‍ താരം കേരളത്തിൽ

കേരം തിങ്ങിയ കേരളത്തിലേക്ക് 60,000 രൂപ വിലയുള്ള തേങ്ങയുമായി എത്തിയിരിക്കുകയാണ് ചെറുമുക്ക് സ്വദേശി അംഗത്തില്‍ വീട്ടില്‍ ഷബീറലി എന്ന ഇരുപത്തൊമ്പത്കാരൻ.

കിഴക്കന്‍ ആഫ്രിക്കയിലെ സീഷെല്‍സ് ദ്വീപില്‍ നിന്നാണ് ഇതെത്തിച്ചത്. കോക്കോഡെമെര്‍ എന്ന കടല്‍ തെങ്ങില്‍ വിളഞ്ഞ തേങ്ങ അതേപടി മറ്റു രാജ്യക്കാര്‍ക്ക് ലഭിക്കില്ല. ഒന്നിന് ശരാശരി 30 കിലോഗ്രാം വരെ ഭാരമുണ്ടാവും. വലിപ്പത്തിനനുസരിച്ച്‌ വിലയിലും മാറ്റമുണ്ട്.

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് വിളയുന്ന തേങ്ങകള്‍ പോലും സര്‍ക്കാറിന് കൈമാറണം. ചകിരിയും അകകാമ്പും കളഞ്ഞ് മുളക്കില്ലെന്നുറപ്പാക്കിയ ശേഷം പ്രത്യേക നമ്പർ നല്‍കി തിരിച്ച്‌ നല്‍കും.

സീഷെല്‍സിലെ വിമാനത്താവളത്തില്‍ ഈ തേങ്ങക്ക് പരിശോധനയും കര്‍ശനമാണ്. ഇവ കായ്ക്കുന്ന മരത്തിനും പ്രത്യേകതകളുണ്ട്. തെങ്ങും പനയും ഒത്തുചേര്‍ന്ന പോലെയാണ് ഇവ. പെണ്‍മരങ്ങള്‍ കായ്ക്കാന്‍ 50 വര്‍ഷവും ആണ്‍മരം കായ്ക്കാന്‍ 100 വര്‍ഷവും എടുക്കും.

ഇതില്‍ പെണ്‍മരത്തിൻ്റെ തേങ്ങ മാത്രമാണ് ഉപയോഗപ്രദം. ഒരു തവണ കായ്ച്ചാല്‍ അടുത്ത വിളവെടുപ്പിന് ഏഴ് വര്‍ഷമെടുക്കും. നാല് വര്‍ഷത്തോളമായി ഐലന്‍റിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജറാണ് ഷബീറലി.

സീഷെല്‍സിലെ സുഹൃത്ത് മുഖേനയാണ് ഒന്നിന് 60,000 രൂപ നല്‍കി തേങ്ങ വാങ്ങിയത്. വിപണിയില്‍ നിന്ന് ലഭിക്കുമെങ്കിലും ഇതിൻ്റെ രണ്ടിരട്ടി വില നല്‍കണം. ഇന്ത്യയില്‍ ഹൗറിയിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഗാര്‍ഡനില്‍ ഒരു കോക്കോഡെമര്‍ മരമുണ്ട്.

ഭീമന്‍ തേങ്ങ കാണാന്‍ നിരവധി പേരാണ് ഷബീറലിയുടെ വീട്ടിലെത്തുന്നത്. ഈ തേങ്ങ വാങ്ങി സൂക്ഷിച്ചാല്‍ ഭാഗ്യം വരുമെന്ന വിശ്വാസം വിവിധ രാജ്യങ്ങളിലുണ്ട്. ലോകത്താകെ 4000 കോക്കോഡെമര്‍ ആണുള്ളത്. അതില്‍ 3800ഉം സീഷെല്‍സ് ദ്വീപിലാണ്.