സജിത്തിന്റെ സമയോചിതമായ ഇടപെടൽ തിരിച്ചു പിടിച്ചത് യുവാവിന്റെ ജീവൻ
കണ്ണൂർ നഗര ഹൃദയത്തിൽ റോഡിൽ കുഴഞ്ഞ് വീണ യുവാവിന്റെ ജീവൻ രക്ഷിച്ച് സാമൂഹിക പ്രവർത്തകൻ വി.പി.സജിത്തും കൂട്ടുകാരും.
ഇന്നലെ ഉച്ചയ്ക്ക് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. റോഡിൻ്റെ അരികിലൂടെ നടന്ന് പോവുകയായിരുന്ന ഒരു യുവാവ് പെട്ടെന്ന് റോഡിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.
പോലീസ് സ്റ്റേഷന് സമീപത്തെ സൗജന്യ ഭക്ഷണ വിതരണ ശാലയായ അക്ഷയ പാത്രത്തിൽ സേവന പ്രവർത്തനം നടത്തുന്നതിന് ഇടയിലാണ് സജിത്ത് ആ കാഴ്ച കണ്ടത്.
മറ്റൊന്നും ആലോചിക്കാതെ സജിത്ത് ചാടി ഇറങ്ങി വീണ് കിടക്കുന്നയാളിന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും മറ്റ് പ്രാഥമിക ശുശ്രൂഷ നൽകുകയും ആയിരുന്നു.
ബി.ഡി.കെ കണ്ണൂർ ജില്ലാ പ്രസിഡണ്ടും കണ്ണൂർ ട്രോമ കെയർ എക്സിക്യൂട്ടീവ് മെമ്പറുമായ സജിത്തിന് സഹായവുമായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥൻ എ.വി.സതീഷ് കുമാറും വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാനും ബി.ഡി.കെ ജില്ലാ കോർഡിനേറ്ററുമായ പ്രദീപൻ തൈക്കണ്ടിയും കൂടെയുണ്ടായിരുന്നു.
വീണ് കിടക്കുന്നയാളിന്റെ പൾസ് നോക്കുകയും പൾസ് നിലച്ച നിലയിൽ കണ്ടതിനാൽ സി.പി.ആർ നൽകുകയും ഉടനെ തന്നെ അദ്ദേഹത്തെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ പോലീസ്കാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ബി.ഡി.കെ കണ്ണൂർ ജില്ലാ പ്രസിഡണ്ടും കണ്ണൂർ ട്രോമ കെയർ എക്സിക്യൂട്ടീവ് മെമ്പറുമായ സജിത്തിന് സഹായവുമായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥൻ എ.വി.സതീഷ് കുമാറും വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാനും ബി.ഡി.കെ ജില്ലാ കോർഡിനേറ്ററുമായ പ്രദീപൻ തൈക്കണ്ടിയും കൂടെയുണ്ടായിരുന്നു.
വീണ് കിടക്കുന്നയാളിന്റെ പൾസ് നോക്കുകയും പൾസ് നിലച്ച നിലയിൽ കണ്ടതിനാൽ സി.പി.ആർ നൽകുകയും ഉടനെ തന്നെ അദ്ദേഹത്തെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ പോലീസ്കാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന സംശയത്താൽ തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവാക്കളുടെ സമയോചിതമായ ഇടപെടലിലൂടെ വീണ് കിടക്കുന്ന ആളിന്റെ ജീവൻ രക്ഷിക്കാനായത്.