വിഷുക്കാലത്ത് കൺനിറയെ കണികാണാൻ കൃഷ്ണ വിഗ്രഹങ്ങളൊരുങ്ങി
വിഷുക്കാലത്ത് കൺനിറയെ കണി കാണാൻ കൃഷ്ണ വിഗ്രഹങ്ങളെത്തി. മേലെ ചൊവ്വയ്ക്ക് സമീപം ദേശീയ പാതയോരത്താണ് പ്രധാനമായും കൃഷ്ണ വിഗ്രഹങ്ങൾ വില്പനയ്ക്ക് ഉള്ളത്.
പല രൂപത്തിലും ഭാവത്തിലും നിറങ്ങളിലും ഉള്ള വിഗ്രഹങ്ങൾ ഇവിടെ ലഭ്യമാണ്. 300 രൂപ മുതൽ 1600 രൂപ വരെ വിലയുള്ള വിഗ്രഹങ്ങൾ ഈ കൂട്ടത്തിലുണ്ട്.
ഗുണമേന്മ അനുസരിച്ചും വലിപ്പം അനുസരിച്ചുമാണ് വിഗ്രഹങ്ങൾക്ക് വില കൂടുക. എന്നാൽ, കറുപ്പിലും നീലയിലും സ്വർണം പൂശിയ നിറത്തിലും തിളങ്ങുന്ന കൃഷ്ണന്മാർ വിറ്റ് പോകുന്നില്ലെന്നും കച്ചവടക്കാർക്ക് പരാതിയുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കച്ചവടം കുറവാണ്. പരമാവധി വില കുറച്ചെങ്കിൽ മാത്രമേ ആളുകൾ വാങ്ങുകയുള്ളൂ എന്ന് രാജസ്ഥാനിൽ നിന്നെത്തി മേലെ ചൊവ്വയിൽ കൃഷ്ണ വിഗ്രഹങ്ങൾ വിൽക്കുന്ന നരേശ് കുമാർ പറയുന്നു.
വൈറ്റ് സിമന്റിന് വില വർധിച്ചതാണ് വിഗ്രഹ വിപണിക്ക് പ്രതികൂലമായത്. 25 കിലോ വൈറ്റ് സിമൻറിന് 400 രൂപയാണ് നിലവിലെ നിരക്ക്.
ഗുണമേന്മ അനുസരിച്ചും വലിപ്പം അനുസരിച്ചുമാണ് വിഗ്രഹങ്ങൾക്ക് വില കൂടുക. എന്നാൽ, കറുപ്പിലും നീലയിലും സ്വർണം പൂശിയ നിറത്തിലും തിളങ്ങുന്ന കൃഷ്ണന്മാർ വിറ്റ് പോകുന്നില്ലെന്നും കച്ചവടക്കാർക്ക് പരാതിയുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കച്ചവടം കുറവാണ്. പരമാവധി വില കുറച്ചെങ്കിൽ മാത്രമേ ആളുകൾ വാങ്ങുകയുള്ളൂ എന്ന് രാജസ്ഥാനിൽ നിന്നെത്തി മേലെ ചൊവ്വയിൽ കൃഷ്ണ വിഗ്രഹങ്ങൾ വിൽക്കുന്ന നരേശ് കുമാർ പറയുന്നു.
വൈറ്റ് സിമന്റിന് വില വർധിച്ചതാണ് വിഗ്രഹ വിപണിക്ക് പ്രതികൂലമായത്. 25 കിലോ വൈറ്റ് സിമൻറിന് 400 രൂപയാണ് നിലവിലെ നിരക്ക്.
നിർമാണ സാമഗ്രികൾക്ക് കുത്തനെ വില ഉയർന്നതിനാൽ ഇത്തവണ കുറച്ച് വിഗ്രഹങ്ങൾ മാത്രമേ കച്ചവടക്കാർ നിർമിച്ചിട്ടുള്ളൂവെന്നും കച്ചവടം മുതലാകുന്നില്ലെന്നും നിർമാതാക്കൾ സങ്കടം പങ്കുവെക്കുന്നു.
അതേസമയം വിഷുവിന് മുന്നോടിയായി പടക്ക വിപണിയും സജീവമായിട്ടുണ്ട്. കൂടാതെ കണ്ണൂർ പോലീസ് മൈതാനത്ത് കൈത്തറി മേളയും നടന്ന് വരികയാണ്.
അതേസമയം വിഷുവിന് മുന്നോടിയായി പടക്ക വിപണിയും സജീവമായിട്ടുണ്ട്. കൂടാതെ കണ്ണൂർ പോലീസ് മൈതാനത്ത് കൈത്തറി മേളയും നടന്ന് വരികയാണ്.

